Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homer

സങ്കീർണവും ഇതിഹാസവും ഒന്നിച്ചു ചേർക്കപ്പെട്ട നോളന്‍റെ ഒഡീസി  

ഹോളിവുഡിലെ വിസ്മയ സംവിധായകനായ ക്രിസ്റ്റഫർ നോളന്‍റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും സങ്കീർണവും ഇതിഹാസവും ചേർന്നൊരു മനോഹര സൃഷ്ടിയാണ് ഒഡീസി.

കേവലമൊരു ശാസ്ത്ര സിനിമ എന്നതിനപ്പുറം മനുഷ്യന്‍റെ അതിജീവനത്തിന്‍റെയും വികാരങ്ങളുടെയും കഥ പറയുന്ന ഒരു ഇതിഹാസമായാണ് പ്രേക്ഷകരും നിരൂപകരും ചിത്രത്തെ വിലയിരുത്തുന്നത്.

ട്രോജൻ യുദ്ധത്തിന് ശേഷം കപ്പൽച്ചേതങ്ങളും കടൽ രാക്ഷസന്മാരെയും ദൈവകോപങ്ങളെയും അതിജീവിച്ച്, സ്വന്തം രാജ്യമായ ഇത്തക്കയിലേക്ക് ഒഡീസിയസ് രാജാവ് നടത്തിയ ഐതിഹാസികമായ മടക്കയാത്രയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഹോമർ 'ഒഡീസി' എന്ന ഇതിഹാസ കാവ്യത്തിലൂടെ ലോകത്തിന് സമ്മാനിച്ചത്. എന്നാൽ, ഈ ഗ്രീക്ക് ഇതിഹാസത്തെ ക്രിസ്റ്റഫർ നോളൻ ദൃശ്യവൽക്കരിക്കുമ്പോൾ, കഥയുടെ ഊന്നൽ ആ യാത്രയ്ക്കല്ല; മറിച്ച് ആ യാത്രികനാണ്. ബാഹ്യമായ പ്രതിസന്ധികളേക്കാൾ ഒഡീസിയസ് എന്ന മനുഷ്യന്‍റെ ഉള്ളിലേറ്റ ആഴമേറിയ മുറിവുകളെയാണ് നോളൻ ഈ ചിത്രത്തിൽ പര്യവേക്ഷണം ചെയ്യുന്നത്.

ഗ്രീക്ക് ഇതിഹാസമായ ഒഡീസിയെ ആസ്പദമാക്കി ഒരു സിനിമ ചെയ്യാൻ തന്നെ പ്രേരിപ്പിച്ച ഘടകമെന്തെന്ന ചോദ്യത്തിന് നോളൻ നൽകിയ മറുപടിയിൽ ഈ ചിത്രത്തിന്റെ യഥാർത്ഥ സത്ത അടങ്ങിയിട്ടുണ്ട്. എമിലി വിൽസന്‍റെ ഒഡീസി ഇംഗ്ലീഷ് വിവർത്തനം ആരംഭിക്കുന്നത് "Tell me about a complicated man" (സങ്കീർണനായ ഒരു മനുഷ്യനെക്കുറിച്ച് എന്നോട് പറയൂ) എന്ന വരികളോടെയാണ്. ഒരു ഇതിഹാസ നായകൻ എന്നതിനപ്പുറം, ഒഡീസിയസ് എന്ന മനുഷ്യന്‍റെ മനസിന്‍റെ സങ്കീർണ്ണതയും സംഘർഷങ്ങളുമാണ് നോളൻ എന്ന പ്രതിഭയെ ഈ കഥയിലേക്ക് ആകർഷിച്ചത്.

കമ്പ്യൂട്ടർ ഗ്രാഫിക്സിനേക്കാൾ റിയലിസ്റ്റിക് ആയ സെറ്റുകൾക്കും പ്രാക്ടിക്കൽ ഇഫക്റ്റുകൾക്കും മുൻഗണന നൽകുന്ന നോളന്‍റെ സിഗ്നേച്ചർ ശൈലി ഈ ചിത്രത്തിലും ദൃശ്യമാണ്. IMAX കാമറകളുടെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ദൃശ്യവിരുന്നും സിനിമയുടെ വികാരങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തീവ്രമായ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയൊരു ദൃശ്യഭംഗി നൽകുന്നു.

കഥയെ ഒരേ നേർരേഖയിലൂടെയല്ലാതെ സമയത്തിന്‍റെ പല തലങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതി പ്രേക്ഷകരെ ആകാംഷയുടെ മുനമ്പിൽ നിർത്തുന്നതാണ്.

Latest News

Corehub Up